advertisement

എൻ.എസ്.എസ്. വോളണ്ടിയർമാരുടെ സഹകരണത്തോടെ തലശ്ശേരി ഡിപ്പോയിൽ മാലിന്യമുക്ത ദിനാചരണം

Last Updated:

മാലിന്യ മുക്തം നവകേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. സമ്പൂര്‍ണ ശുചിത്വം മുന്നില്‍ കണ്ട് രണ്ടാം ഘട്ട പ്രവര്‍ത്തനമാണ് നടക്കുന്നത്. കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർ 
കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർ 
മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി യൂണിറ്റുകളിലും ശുചീകരണ യജ്ഞം നടത്തി. ധര്‍മ്മടം ബ്രണ്ണന്‍ കോളേജിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തതോടെ തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ഡിപ്പോയിലെ എ ടി ഒ മുഹമ്മദ് ബഷീര്‍ ഉദ്ഘടനം ചെയ്തു.
ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ കെ പി സുബാഷ്, സ്റ്റേഷന്‍ മാസ്റ്റര്‍മാരായ കെ സുനോജ്, കെ ടി ദിപീഷ്, സീനിയര്‍ സുപ്രണ്ട് രജനി, വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ പ്രദീഷ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഹരീന്ദ്രന്‍, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി. സംസ്ഥാന തലത്തിലും ജില്ല തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും നവകേരളം ലക്ഷ്യമിട്ട് ശുചീകരണം തുടങ്ങുകയാണ്. നവംബര്‍ ഒന്ന് വരെ ശുചീകരണയജ്ഞം തുടരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എൻ.എസ്.എസ്. വോളണ്ടിയർമാരുടെ സഹകരണത്തോടെ തലശ്ശേരി ഡിപ്പോയിൽ മാലിന്യമുക്ത ദിനാചരണം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement