പാട്ടുത്സവത്തിന് സമാപനം: കോട്ടയം തമ്പുരാൻ്റെ ഐതിഹ്യം പേറി പടുവിലാക്കാവിൽ തേങ്ങ പിടി ചടങ്ങ്

Last Updated:

വടക്കെ മലബാറിലെ അപൂര്‍വ്വ ആചാരങ്ങളിലൊന്നായ തേങ്ങ പിടി ഉത്സവം. കോട്ടയം തമ്പുരാന്‍ തൻ്റെ ഭടന്‍മാരുടെ കരുത്ത് അറിയാനായി പടുവിലാ കാവിലെത്തി നടത്തിവന്നതാണ് തേങ്ങ പിടിയെന്ന് ഐതീഹ്യം. 

തേങ്ങ പിടി ചടങ്ങ് 
തേങ്ങ പിടി ചടങ്ങ് 
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പടുവിലാക്കാവില്‍ തേങ്ങ പിടി ചടങ്ങ് നടന്നു. ഉത്തര മലബാറിലെ പ്രധാന ദൈവത്താര്‍ ക്ഷേത്രങ്ങളിലൊന്നായ പടുവിലാക്കാവില്‍ പാട്ടുത്സവത്തിൻ്റെ സമാപനം കുറിച്ചാണ് തേങ്ങ പിടി ചടങ്ങ് നടന്നത്. എല്ലാ വര്‍ഷവും വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന പാട്ടുത്സവത്തിൻ്റെ സമാപനം തേങ്ങ പിടി ചടങ്ങിലാണ് അവസാനിക്കുക.
ശ്രീഭൂതബലി, തിടമ്പ് നൃത്തം തുടങ്ങിയ ചടങ്ങുകള്‍ക്ക് പിന്നാലെ പൂജിച്ച് രണ്ട് നാളികേരം കുന്നുംചിറ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി തന്ത്രി മഠത്തിന് സമീപം കൊണ്ടുവന്ന് പൊന്മലേരി കോറോത്ത് തറവാട്ട് കാരണവര്‍ പി.കെ. സുകുമാരന്‍ നമ്പ്യാര്‍ക്ക് കൈമാറി. അദ്ദേഹം വാല്യക്കാര്‍ക്ക് നേരെ തേങ്ങ എറിഞ്ഞുകൊടുത്തു.
തൻ്റെ ഭടന്‍മാരുടെ കരുത്ത് അറിയാനായി കോട്ടയം തമ്പുരാന്‍ പടുവിലാ കാവിലെത്തി നടത്തിവന്നതാണ് തേങ്ങ പിടി ചടങ്ങെന്നാണ് ഐതീഹ്യം. ദിവസങ്ങളോളം എണ്ണയിലിട്ടുവച്ച തേങ്ങ വാല്യക്കാര്‍ പിടിക്കുമെങ്കിലും കൈയില്‍ നിന്നും വഴുതിമാറും. ചടങ്ങിൻ്റെ പ്രത്യേകത തന്നെ ഇതാണ്. മാറിമറിഞ്ഞ തേങ്ങ ഒന്ന് കെ.കെ. അനുനാഥിനും രണ്ടാമത്തത് വാണിദാസിനുമാണ് കിട്ടിയത്. ഇവ കിഴക്കേ നടയില്‍ എറിഞ്ഞുടച്ചതോടെ ചടങ്ങ് പൂര്‍ണ്ണമായി.
advertisement
തേങ്ങ പിടി ചടങ്ങിന് ശേഷം പടുവിലായി സഭയുടെ നേതൃത്വത്തില്‍ സഹസ്രദീപ സമര്‍പ്പണം, അര്‍ജുനന്‍ മാരാരുടെ തായമ്പക എന്നിവയും അരങ്ങേറി. പൂജ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം ശാന്തി ശങ്കര്‍ ബാബു നമ്പൂതിരി നേതൃത്വം നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പാട്ടുത്സവത്തിന് സമാപനം: കോട്ടയം തമ്പുരാൻ്റെ ഐതിഹ്യം പേറി പടുവിലാക്കാവിൽ തേങ്ങ പിടി ചടങ്ങ്
Next Article
advertisement
Dharmendra | 90 വയസ് തികയാൻ ദിവസങ്ങൾ ബാക്കി; നടൻ ധർമേന്ദ്ര വിടവാങ്ങി
Dharmendra | 90 വയസ് തികയാൻ ദിവസങ്ങൾ ബാക്കി; നടൻ ധർമേന്ദ്ര വിടവാങ്ങി
  • ധർമേന്ദ്ര 90-ാം പിറന്നാളിന് ദിവസങ്ങൾ ശേഷിക്കെ അന്തരിച്ചു; ആറു പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം.

  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ധർമേന്ദ്രയെ ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

  • ധർമേന്ദ്രയുടെ വിയോഗം രാജ്യമെമ്പാടും ദുഃഖത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു; ആരാധകർ ഞെട്ടലിൽ.

View All
advertisement