മകരസംക്രമ പുണ്യം തേടി ആയിരങ്ങൾ; പൂവത്തൂരമ്മയ്ക്ക് ഭക്തർ മകര പൊങ്കാല സമർപ്പിച്ചു

Last Updated:

ഒന്‍പത് നാളത്തെ വ്രതശുദ്ധിയില്‍ പൂവ്വത്തൂരമ്മയ്ക്ക് മകരപൊങ്കാല സമര്‍പ്പിച്ചു.17 വര്‍ഷമായി തുടരുന്ന പൂവത്തൂരമ്മയ്ക്കുള്ള പൊങ്കാല സമര്‍പ്പണം ഉത്തരമലബാറിൻ്റെ ഉത്സവമാണ്.

മകര പൊങ്കാല ഇടുന്ന ഭക്തർ 
മകര പൊങ്കാല ഇടുന്ന ഭക്തർ 
മകരസംക്രമനാളില്‍ പൂവത്തൂരമ്മയ്ക്ക് ഭക്തര്‍ മകര പൊങ്കാല സമര്‍പ്പിച്ചു. പൂവത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ ദേവീസന്നിധിയില്‍ പൊങ്കാലയിടാനായി ആയിരത്തിലധികം ഭക്തരാണെത്തിയത്. പൊങ്കാലയ്ക്ക് ആവിശ്യമായ ഇഷ്ടിക, കലം എന്നിവ നേരത്തെ തന്നെ മാതൃസമിതി പ്രവര്‍ത്തകര്‍ എത്തിച്ചിരുന്നു.
വ്രതശുദ്ധിയോടെ അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ നിര്‍മാല്യദര്‍ശനവും ഗണപതിപൂജയും ശുദ്ധീകരണകര്‍മങ്ങളും പൂര്‍ത്തിയാക്കി മണ്‍കലത്തില്‍ അരി, ശര്‍ക്കര, തേങ്ങ, നെയ് എന്നിവ ചേര്‍ത്ത് പൊങ്കാല തയ്യാറാക്കി അമ്മയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് ദൈവകൃപയുടെ പ്രസാദമായി സ്വീകരിച്ചു. ഒന്‍പത് ദിവസത്തെ വ്രതശുദ്ധിയോടെയാണ് അമ്മമാരും യുവതികളും എത്തിയത്. ക്ഷേത്രാചാര്യന്‍ കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ അഗ്‌നിപകര്‍ന്നു. മേല്‍ശാന്തി കൃഷ്ണഭട്ട് ഭദ്രദീപം കൊളുത്തലും പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകരലും നിര്‍വഹിച്ചു.
17 വര്‍ഷമായി തുടരുന്ന പൂവത്തൂരമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം, ഇന്ന് ഉത്തരമലബാറിൻ്റെ ഉത്സവമായി മാറി കഴിഞ്ഞു. പൊങ്കാലദിവസം ക്ഷേത്രത്തിലെത്തിയ മുഴുവന്‍ പേര്‍ക്കും പ്രസാദസദ്യ നല്‍കി. ക്ഷേത്രകവാടം മുതല്‍ പൂവ്വത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, വോളൻ്റിയര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഒരുക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മകരസംക്രമ പുണ്യം തേടി ആയിരങ്ങൾ; പൂവത്തൂരമ്മയ്ക്ക് ഭക്തർ മകര പൊങ്കാല സമർപ്പിച്ചു
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദംകേട്ടത് അടച്ചിട്ടമുറിയിൽ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദംകേട്ടത് അടച്ചിട്ടമുറിയിൽ
  • രാഹുല്‍ മാങ്കൂട്ടത്തിലെ എംഎല്‍എയുടെ ജാമ്യഹര്‍ജിയില്‍ ശനിയാഴ്ച വിധി പ്രഖ്യാപിക്കും.

  • കേസിന്റെ ഗൗരവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.

  • പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി.

View All
advertisement