സിപിഎം സ്ഥാനാർഥി ജനീഷ് കുമാർ കോന്നി മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പി മോഹൻരാജിനെയാണ് ജനീഷ് തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 1982 നു ശേഷം മണ്ഡലത്തിലെ മൂന്നാമത്തെ സിപിഎം വിജയമാണിത്. 23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്. 1991ൽ എ. പത്മകുമാറാണ് ഇവിടെ ഒടുവിൽ വിജയിച്ച സിപിഎം സ്ഥാനാർഥി. 1996 മുതൽ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് ലോക് സഭാംഗമായതിനേ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കൈയ്യിലായി. ജില്ലയിൽ നിന്നുള്ള സിപിഎം അംഗങ്ങളുടെ എണ്ണം മൂന്നായി. റാന്നിയിൽ രാജു എബ്രഹാം, ആറന്മുളയിൽ വീണാ ജോർജ്, എന്നീ സിപിഎം അംഗങ്ങളും അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി തോമസ് എന്നിവരാണ് ജില്ലയിലെ മറ്റ് എം എൽ എമാർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.