advertisement

'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ

Last Updated:

ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി : പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആന സ്ഫോടകവസ്തു യാദൃച്ഛികമായി കഴിച്ചതാകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരും കേന്ദ്ര വനം മന്ത്രാലയവും പക്ഷപാതമില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ആനയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര വനം സഹമന്ത്രി ബാബുൽ സുപ്രിയോയും പറഞ്ഞു. ഡി.ജി.എഫ്. സഞ്ജയ് കുമാറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗത്തിന് ശേഷമാണ് വനം മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.
advertisement
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
"ഗർഭിണിയായ ആന കൊല്ലപ്പെട്ടത് അതീവവേദനാജനകമാണ്. പലപ്പോഴും നാട്ടുകാർ കാട്ടുമൃഗങ്ങൾ കൃഷിത്തോട്ടത്തിൽ എത്തുന്നത് തടയാനായി പഴങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുവെക്കാറുണ്ട്. കൊല്ലപ്പെട്ട ആന യാദൃച്ഛികമായി അത്തരത്തിലുള്ള പഴം കഴിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. ആന കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.  കുറ്റക്കാരെ പിടികൂടാൻ അടിയന്തര നിർദേശം നൽകിയിരുന്നു. ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്."-മന്ത്രാലയം വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement