'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹി : പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആന സ്ഫോടകവസ്തു യാദൃച്ഛികമായി കഴിച്ചതാകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരും കേന്ദ്ര വനം മന്ത്രാലയവും പക്ഷപാതമില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ആനയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര വനം സഹമന്ത്രി ബാബുൽ സുപ്രിയോയും പറഞ്ഞു. ഡി.ജി.എഫ്. സഞ്ജയ് കുമാറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗത്തിന് ശേഷമാണ് വനം മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
advertisement
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
"ഗർഭിണിയായ ആന കൊല്ലപ്പെട്ടത് അതീവവേദനാജനകമാണ്. പലപ്പോഴും നാട്ടുകാർ കാട്ടുമൃഗങ്ങൾ കൃഷിത്തോട്ടത്തിൽ എത്തുന്നത് തടയാനായി പഴങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുവെക്കാറുണ്ട്. കൊല്ലപ്പെട്ട ആന യാദൃച്ഛികമായി അത്തരത്തിലുള്ള പഴം കഴിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. ആന കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുറ്റക്കാരെ പിടികൂടാൻ അടിയന്തര നിർദേശം നൽകിയിരുന്നു. ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്."-മന്ത്രാലയം വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2020 6:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ