വിവാദ കാർഷിക നിയമം: ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സത്യഗ്രഹസമരം

Last Updated:

ഡൽഹിയിലെ കർഷകസമരം അവസാനിക്കുന്നതുവരെ കേരളത്തിലും പ്രതിഷേധം തുടരാനാണ് സംയുക്ത കർഷക സമിതിയുടെ തീരുമാനം

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയതലത്തിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധം ശക്തിയാർജിക്കുകയാണ്. ഈ ഘട്ടത്തിൽ ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും പ്രതിഷേധം ആരംഭിച്ചു.
ഇടത് ആഭിമുഖ്യമുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്. സത്യഗ്രഹസമരം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എസ്. രാമചന്ദ്രൻപിള്ള  ഉന്നയിച്ചത്.
"ഭരണഘടന ചട്ടങ്ങളെ ലംഘിച്ച് കൊണ്ടാണ് കർഷക നിയമം.കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമങ്ങൾ അടിച്ചേൽപ്പിച്ചു. കൃഷി ഭൂമിയും കാർഷിക ഉത്പന്നങ്ങളും  കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ് കേന്ദ്ര സർക്കാർ. ഉത്പന്നങ്ങൾ എത്ര വേണമെങ്കിലും കോർപ്പറേറ്റുകൾക്ക് പൂഴ്ത്തിവയ്ക്കാൻ നിയമത്തിലൂടെ സാധിക്കും."
advertisement
കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ ശക്തമായ സമരം ഉയർന്ന് വരുമെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ കർഷകസമരം അവസാനിക്കുന്നതുവരെ കേരളത്തിലും പ്രതിഷേധം തുടരാനാണ് സംയുക്ത കർഷക സമിതിയുടെ തീരുമാനം. അനിശ്ചിതകാല സത്യഗ്രഹത്തിനൊപ്പം തിങ്കളാഴ്ച സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദ കാർഷിക നിയമം: ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സത്യഗ്രഹസമരം
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement