advertisement

തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിട്ട് എന്ത് നടപടി സ്വീകരിച്ചു? തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

Last Updated:

സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തില് പ്രതികരിച്ചില്ലെന്നും കോടതി

കൊച്ചി: പാതയോരത്തെ തോരണത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. അപകടത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണം. എന്തുകൊണ്ട് കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നും കോടതി ചോദിച്ചു.
ജനുവരി 12ന് സെക്രട്ടറിയോട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് കൊടിതോരണത്തില്‍ കുരുങ്ങി കഴുത്തിന് പരിക്കേറ്റത്.
സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തത്കാലം ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്നും ഇത് ഒരു ഇളവായി കണക്കാക്കിയാൽ മതിയെന്നും വ്യക്തമാക്കി.
Also Read- രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം; യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു
കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണമാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയുടെ കഴുത്തിൽ കുരുങ്ങിയത്. പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങിയ അഭിഭാഷക കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു.
advertisement
കിസാൻ സഭ ദേശീയ സമ്മേളനം കഴിഞ്ഞ ദിവസമാണ് തൃശൂരിൽ സമാപിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടി തോരണങ്ങൾ അഴിച്ചുമാറ്റിയിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിട്ട് എന്ത് നടപടി സ്വീകരിച്ചു? തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement