'തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം'; ഹൈക്കോടതി

Last Updated:

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കിയാണ് നിർദേശം

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, വിജു എബ്രഹാം എന്നിവരുടെ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കിയാണ് നിർദേശം.ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്നും മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്ഥാപിതമായും പൂരം നടത്തണെമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
സംഭവത്തിലെ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ഇതിനെത്തുടർന്നാണ് മൂന്ന്മാസത്തിനകം കേസന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ഇത്തവണത്തെ പൂരം നടത്തിപ്പിനായുള്ള യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാര്യവും സർക്കാർ കോടതിയെ ധരിപ്പിച്ചു.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.പൂരത്തിന് വിഐപി പവലിയൻ പാടില്ല എന്ന നിർദേശവും കൃത്യമായി നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം'; ഹൈക്കോടതി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement