കൂടത്തായി: കുടുംബത്തിലെ കൂടുതൽ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Last Updated:

പൊന്നാമറ്റത്തെ ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന്റെയും ഡൊമനിക്കിന്റെയും രണ്ട് മക്കളുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതൃസഹോദരങ്ങളുടെ രണ്ട് മക്കളുടെ മരണവും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
പൊന്നാമറ്റത്തെ ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന്റെയും ഡൊമനിക്കിന്റെയും രണ്ട് മക്കളുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റ് 2002-ല്‍ 24 -ാം വയസില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.. പൊന്നാമറ്റത്തെ ആദ്യ കൊലപാതകമെന്ന് കരുതുന്ന അന്നമ്മ തോമസിന്റെ സംസ്‌കാരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിന്റസെന്റിന്റെ ആത്മഹത്യ.
ഡൊമനിക്കിന്റെ മകന്‍ സുനീഷ് മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ബൈക്ക് അപകടത്തിലാണ് മരിച്ചതെങ്കിലും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതും സാമ്പത്തിക ഇടപാടുകളുമാണ് ബന്ധുക്കളില്‍ സംശയം ജനിപ്പിക്കുന്നത് . ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പും സംശയത്തിന് ബലം നല്‍കുന്നുവെന്നാണ് അമ്മ എല്‍സമ്മ ആരോപിക്കുന്നത്.
advertisement
കുടുംബത്തിലെ കൊലപാതക പരമ്പരകള്‍ക്കിടയില്‍ നടന്ന ഈ മരണങ്ങളിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി: കുടുംബത്തിലെ കൂടുതൽ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Next Article
advertisement
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
  • വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാപരാധമല്ലെന്നും വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായപക്ഷ വിരുദ്ധമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി.

  • വാളയാറിലെ ആൾക്കൂട്ട കൊലപാതകം ഹീനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി.

View All
advertisement