Medical College Kottayam| ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല‌െന്ന് സൂപ്രണ്ട്

Last Updated:

മെഡിക്കൽ കോളേജിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ (Medical College Kottayam) മാലിന്യത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറി. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല എന്ന് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളേജിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്.
എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ സ്ഥിരീകരിച്ചത്.
advertisement
തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Medical College Kottayam| ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല‌െന്ന് സൂപ്രണ്ട്
Next Article
advertisement
'പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു': മന്ത്രി ശിവന്‍കുട്ടി
'പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു'
  • SSK ഫണ്ടിന്റെ ആദ്യ ഗഡു രണ്ട് വർഷത്തിന് ശേഷം ലഭിച്ചതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • പിഎം ശ്രീ പദ്ധതിയിൽ കത്ത് വൈകിപ്പിച്ചിട്ടില്ല, സ്വാഭാവിക താമസം മാത്രമാണെന്ന് മന്ത്രി.

  • കേരളത്തിന് സമഗ്ര ശിക്ഷാ പദ്ധതിയിൽ നിന്ന് 1158 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

View All
advertisement