പ്രകാശപൂരിതമാകാൻ കോഴിക്കോട്; 5000 എൽ ഇ ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പുതിയ പദ്ധതി

Last Updated:

കോർപ്പറേഷനിലെ ജനങ്ങളുടെ ആവശ്യകതയും സുരക്ഷയും മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളിൽ 2000 എണ്ണവും കോർപ്പറേഷനിലെ എല്ലാ വാർഡുകളിലുമായി 3000 എണ്ണവുമാണ് സ്ഥാപിക്കുന്നത്.

എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു 
എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു 
കോഴിക്കോട് കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന. മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് കോഴിക്കോട് കോർപ്പറേഷൻ്റെ നിലവിലെ ഭരണസമിതി ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ 5000 എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനവും നവീകരിച്ച സെൻട്രൽ കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം (സിസിഎംഎസ്) പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കാലത്തിൻ്റെ മാറ്റത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഒരു ഭരണകൂടം ഇടപെടുമ്പോഴാണ് നാട് ആഗ്രഹിക്കുന്ന നിലയിലേക്ക് ആ ഭരണം മുന്നോട്ടു പോവുകയെന്ന് അദ്ദേഹം പറഞ്ഞു. 5000 വിളക്കുകൾ കത്തുമ്പോൾ ആ വെളിച്ചം ആശ്വാസമാകുന്നത് ലക്ഷക്കണക്കിന് മനുഷ്യർക്കാണ് എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ്റെ എൽഇഡി തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായാണ് 5000 തെരുവ് വിളക്കുകൾ നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. കോർപ്പറേഷനിലെ ജനങ്ങളുടെ ആവശ്യകതയും സുരക്ഷയും മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളിൽ 2000 എണ്ണവും കോർപ്പറേഷനിലെ എല്ലാ വാർഡുകളിലുമായി 3000 എണ്ണവുമാണ് സ്ഥാപിക്കുന്നത്. തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് സെൻട്രൽ കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം.
കർണ്ണാടക സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് കിയോണിക്‌സുമായി ചേർന്നാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുക. പദ്ധതിയിലൂടെ പരമ്പരാഗത തെരുവുവിളക്കുകൾ ഊർജ്ജക്ഷമത കൂടിയ എൽഇഡി തെരുവ് വിളക്കുകളാക്കി മാറ്റുകയും പുതിയവ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകളുടെ ഊർജ്ജ ഉപഭോഗം ഗണ്യമായി കുറക്കാൻ ഇതുവഴി സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പ്രകാശപൂരിതമാകാൻ കോഴിക്കോട്; 5000 എൽ ഇ ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പുതിയ പദ്ധതി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement