advertisement

കുടിശിക 70,000 രൂപ; KSEB ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി

Last Updated:

അഞ്ചാം തീയതിക്കകം അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്നാണ് കെ.എസ്.ഇ.ബി. നടപടി

News18
News18
ആലുവ: വൈദ്യുതി ബില്ല് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. അധികൃതർ. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ ബില്ല് കുടിശിക. ഇതോടെ തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
അഞ്ചാം തീയതിക്കകം അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്നാണ് കെ.എസ്.ഇ.ബി. നടപടിയിലേക്ക് കടന്നത്. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം പണമടയ്ക്കാൻ വൈകുമെന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ പറയുന്നു.
അതേസമയം, ലൈൻമാൻ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ ജി.എസ്.ടി. ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി ആരോപണമുണ്ട്. കൂടാതെ ഫ്യൂസ് ഊരുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കെ.എസ്.ഇ.ബി. ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുടിശിക 70,000 രൂപ; KSEB ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി
Next Article
advertisement
ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
  • ഇറാന്റെ പടക്കപ്പലായ IRIS ലാവൺ മാർച്ച് 4 മുതൽ സാങ്കേതിക തകരാറുകൾ കാരണം കൊച്ചിയിൽ

  • 183 ജീവനക്കാർക്ക് കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഇന്ത്യ ഒരുക്കിയിട്ടുണ്ട്

  • അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനെത്തിയ കപ്പലിന് അടിയന്തരമായി ഇന്ത്യ അഭയം നൽകി

View All
advertisement