വയനാട്ടിൽ കെണിയിൽനിന്ന് രക്ഷപെട്ട പുള്ളിപ്പുലിയെ പിടികൂടി

Last Updated:

പകല്‍ മുഴുവന്‍ നിരവധി ഗ്രാമങ്ങളെ ഭീതിയിലാക്കിയ ശേഷമാണ് പുലിയെ കീഴടക്കാനായത്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ കെണിയില്‍ നിന്നു രക്ഷപ്പെട്ട പുള്ളിപ്പുലിയെ പിടികൂടി. മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. ബത്തേരി ഓടപ്പളളത്ത് ഇറങ്ങിയ പുളളിപ്പുലിയെയാണ് ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിടികൂടിയത്. പുളളിപുലിയെ തിങ്കളാഴ് മുത്തങ്ങ വനത്തില്‍ തുറന്ന് വിടും.
ഞായറാഴ്ച വെളുപ്പിന് കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പന്നികൾക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണത്. കെണിയില്‍പ്പെട്ട പുലിയെ കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്.
മയക്കുവെടി വെക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ പുലിയെ കെണിയില്‍ നിന്നും നീക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഡോക്ടറെത്തിയത്. പുലിയെ വനത്തില്‍ കൊണ്ടു പോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു. എന്നാല്‍ മയക്കുവെടി വെക്കാൻ തുടങ്ങുന്നതിന് മുമ്പ് പുലി കെണിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
advertisement
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
പകല്‍ മുഴുവന്‍ നിരവധി ഗ്രാമങ്ങളെ ഭീതിയിലാക്കിയ ശേഷമാണ് പുലിയെ കീഴടക്കാനായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പുലിയെ മയക്കുവെടി വെച്ചു വീഴ്ത്തിയത്. പുലിയെ പിടികൂടാനായത് നാട്ടുകാർക്കും വനംവകുപ്പിനും പൊലീസിനും ഒരുപോലെ ആശ്വാസമായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ കെണിയിൽനിന്ന് രക്ഷപെട്ട പുള്ളിപ്പുലിയെ പിടികൂടി
Next Article
advertisement
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
  • എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്; അപകടം പുലർച്ചെ 1:30-ഓടെ.

  • ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • മരിച്ച സിന്ധ്യ കണ്ണൂർ ഇരിട്ടി സ്വദേശിനി; തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

View All
advertisement