രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം

Last Updated:

Petrol, diesel price increased പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു പിന്നാലെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിലായതും  ഇന്ധനത്തിന് ആവശ്യക്കാർ കൂടുന്നതും പരിഗണിച്ചാണ് വിലവർധന.
പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ച് 80 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി പരിഷ്കരിച്ചത്. അതിനു ശേഷം നിരക്ക് വർധിച്ചത് അതത് സംസ്ഥാന സർക്കാരുകൾ വാറ്റ് അല്ലെങ്കിൽ സെസ് കൂട്ടിയപ്പോൾ മാത്രമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് വരുമാന വർധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു.
advertisement
പ്രധാന നഗരങ്ങളിലെ വില
  • ന്യൂഡൽഹി- പെട്രോൾ 71.86. ഡീസൽ 69.99
  • മുംബൈ-പെട്രോൾ 78.91. ഡീസൽ 68.79
  • ചെന്നൈ- പെട്രോൾ 76.07. ഡീസൽ 68.74
  • ഹൈദ്രാബാദ് - പെട്രോൾ 74.61. ഡീസൽ 68.42
  • ബെംഗളുരൂ- പെട്രോൾ 74.18.ഡീസൽ 66.54
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം
Next Article
advertisement
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
  • ജയിലിൽ പോകേണ്ടി വന്നാൽ ഖുർആൻ വായിച്ച് തീർക്കുമെന്ന് എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

  • ജമാഅത്തെ ഇസ്‌ലാമി അയച്ച നോട്ടീസിന് ശക്തമായ മറുപടി നൽകി മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ തയ്യാറല്ല

  • മത ന്യൂനപക്ഷ വിരുദ്ധമല്ല, സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണെന്ന് വ്യക്തമാക്കി.

View All
advertisement