advertisement

മൂന്ന് മൃതദേഹങ്ങളും വരഞ്ഞ നിലയിൽ; ദമ്പതികൾ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം

Last Updated:

ദുർമന്ത്രവാദവുമായി ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെട്ടാണ് ഇരുവരും സ്വാധീനിക്കപ്പെട്ടതെന്ന സംശയമാണ് അടുപ്പമുള്ളവര്‍ പ്രകടിപ്പിക്കുന്നത്

അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസും ഭാര്യ ദേവിയും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്.
തിരുവനന്തപുരം ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. എങ്കിലും ഇരുവരും നല്ല സ്നേഹത്തിലാണ് കഴിഞ്ഞുവന്നതെന്നും കോട്ടയം മീനടത്തെ നാട്ടുകാർ പറയുന്നു.
കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നത്രെ ദമ്പതികൾ. സാത്താൻ സേവയും ദുർമന്ത്രവാദവുമായി ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെട്ടാണ് ഇരുവരും സ്വാധീനിക്കപ്പെട്ടതെന്ന സംശയമാണ് അടുപ്പമുള്ളവര്‍ പ്രകടിപ്പിക്കുന്നത്. നവീന്റെ പിതാവ് എൻ എ തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്.
advertisement
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവിലെ 11.30ന് അരുണാചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചാണ് ബാലൻ മാധവനെ വിവരം അറിയിച്ചത്.
കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ബ്ലൂപൈന്‍ ഹോട്ടലിലെ 305ാം നമ്പര്‍ മുറിയിലായിരുന്നു നവീനും ദേവിയും സുഹൃത്തായ അധ്യാപിക ആര്യയും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും ശരീരം വരഞ്ഞ് രക്തംവാർന്ന നിലയിലാണ്.
advertisement
മാർച്ച് 26നാണ് മൂന്നുപേരും കേരളത്തിൽനിന്ന് പോയത്. ആര്യയെ കാണാതായതോടെ 27ന് മകളെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂന്നുപേരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് മൃതദേഹങ്ങളും വരഞ്ഞ നിലയിൽ; ദമ്പതികൾ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം
Next Article
advertisement
'ബിജെപിക്കും മോദിക്കുമെതിരെ ശബ്ദമുയർത്താൻ രാഘവ് ചദ്ദ ഭയപ്പെടുന്നു'; എഎപി നേതാവ് അതിഷി 
'ബിജെപിക്കും മോദിക്കുമെതിരെ ശബ്ദമുയർത്താൻ രാഘവ് ചദ്ദ ഭയപ്പെടുന്നു'; എഎപി നേതാവ് അതിഷി 
  • ആം ആദ്മി പാർട്ടി നേതാവ് അതിഷി രാഘവ് ചദ്ദ ബിജെപിയും മോദിയും ഭയപ്പെടുന്നു എന്ന് ആരോപിച്ചു

  • തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചത് ദുരൂഹം

  • പാർലമെന്റിൽ ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ ചദ്ദ തയ്യാറല്ലെന്ന് അതിഷി വിമർശനം ഉന്നയിച്ചു

View All
advertisement