കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകുപുരയില്‍ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്.
വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് കോഴിമുട്ട വച്ചിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വിറകുപുരയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ പാമ്പിന്റെ മാളം കണ്ടെത്തി. സുകുമാരന്‍ നായര്‍ മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ബീന മറ്റപ്പിള്ളില്‍ കരോട്ട് മീനച്ചില്‍. മകന്‍ അതുല്‍ കൃഷ്ണ(പത്താം ക്ലാസ് വിദ്യാര്‍ഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്‌കൂള്‍
Also Read - കൊല്ലം ചവറയിൽ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു
കൊല്ലം: ദേശീയപാതയില്‍ കാറിലിടിച്ച് പരിക്കേറ്റ് റോഡിൽ വീണ കുതിര ചത്തു. ജില്ലാ വെറ്റിനറി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ച കുതിരയാണ് ചത്തത്. മരുന്നൂര്കുളങ്ങര ചെറുകോല്പറമ്ബില് മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ എന്ന നാലു വയസുള്ള പെണ്‍കുതിരയാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചത്തത്.
വെള്ളിഴാഴ്ച രാവിലെ 8.30ന് ദേശീയപാതയില്‍ കന്നേറ്റി പള്ളിമുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റിവട്ടത്ത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോൾ കുതിര കടിഞ്ഞാൻ നഷ്ടമായി വിരണ്ടോടുകയായിരുന്നു. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ തിരുനെല്ലി പീടികയില്‍ വിജയകുമാറും മകന്‍ ശംഭുവും സഞ്ചരിച്ച കാറിലേക്കാണ് കുതിര ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നിരുന്നു. കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്നു ശംഭു. ഇവരെ പിന്നീട് മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കുതിരയെ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ജില്ലാ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. ഇവിടെ വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുതിരയെ വെള്ളിയാഴ്ച രാത്രിയിൽ വീട്ടിൽ എത്തിച്ചിരുന്നു. അവശനിലയിലായിരുന്ന കുതിര ശനിയാഴ്ച പുലർച്ചെയോടെ ചത്തു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.