വയനാട്ടിൽ പ്രസവം കഴിഞ്ഞ് 75-ാം ദിവസം 21 കാരിയുടെ വയറ്റില്‍ നിന്നും കോട്ടണ്‍ തുണി പുറത്തേക്കു വന്നു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

Last Updated:

ഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്

News18
News18
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ യുവതിയുടെ പ്രസവത്തിന് പിന്നാലെ ഗുരുതര ചികിത്സാപ്പിഴവ് നടന്നതായി പരാതി. പ്രസവസമയത്ത് രക്തസ്രാവം തടയാൻ ശരീരത്തിനുള്ളിൽ വെച്ച കോട്ടൺ തുണി മാറ്റാൻ മറന്നതായാണ് ആരോപണം. പ്രസവം നടന്ന് 75 ദിവസത്തിന് ശേഷം കോട്ടണ്‍ തുണി തനിയെ പുറത്തുവന്നു. മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21-കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കുടുംബം മന്ത്രി ഒ.ആർ. കേളുവിനും പോലീസിനും പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം. സാധാരണ പ്രസവമായിരുന്നു. ഒക്ടോബർ 25-ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ടെങ്കിലും വെള്ളം കുടിക്കാത്തതിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീട് വീണ്ടും വേദനയുമായി എത്തിയപ്പോഴും സ്കാനിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ വെക്കുന്ന തുണി പ്രസവാനന്തരം നീക്കം ചെയ്യാതിരുന്നതാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടര മാസത്തോളം തുണി ശരീരത്തിനുള്ളിൽ കിടന്നത് യുവതിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് മറ്റ് അണുബാധകൾ ഉണ്ടാകാതിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ പ്രസവം കഴിഞ്ഞ് 75-ാം ദിവസം 21 കാരിയുടെ വയറ്റില്‍ നിന്നും കോട്ടണ്‍ തുണി പുറത്തേക്കു വന്നു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
Next Article
advertisement
യുഎഇയുമായുള്ള 9000 കോടി രൂപയുടെ കടം മാറ്റാൻ പാക്കിസ്ഥാൻ ചെയ്യുന്നത്
യുഎഇയുമായുള്ള 9000 കോടി രൂപയുടെ കടം മാറ്റാൻ പാക്കിസ്ഥാൻ ചെയ്യുന്നത്
  • പാക്കിസ്ഥാന്‍ യുഎഇയ്ക്ക് നല്‍കിയ 9000 കോടി രൂപയുടെ വായ്പ ഫൗജി ഫൗണ്ടേഷനിലെ ഓഹരികളാക്കി മാറ്റും.

  • ഈ നീക്കം വിദേശ കടം കുറയ്ക്കാനാണ്, പക്ഷേ സൈന്യവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ബാധ്യത മാറ്റുന്നതില്‍ വിമര്‍ശനം.

  • ഫൗജി ഫൗണ്ടേഷന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതുകൊണ്ട് സാമ്പത്തിക സുതാര്യതയിലും ആശങ്ക.

View All
advertisement