'മൂക്കിനു പരിക്കേറ്റ തോരപ്പൻ കൊച്ചുണ്ണി'ഷാഫി പറമ്പിലിനെ 'പരിഹസിക്കുന്ന' പരസ്യം മിൽമ പിൻവലിച്ചു

Last Updated:

ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്നാണ് മിൽമയുടെ വിശദീകരണം

മിൽമ പ്രസിദ്ധീകരിച്ച പരസ്യം
മിൽമ പ്രസിദ്ധീകരിച്ച പരസ്യം
തിരുവനന്തപുരം: പോലീസിന്റെ ലാത്തിയടിയേറ്റ് വടകര എം പി ഷാഫി പറമ്പിലിന്റെ മൂക്കുപൊട്ടിയത് രാഷ്ട്രീയ വിവാദമായിരിക്കെ ഷാഫിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത പരസ്യ കാർഡ് പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. മിൽമ മലബാർ മേഖലാ യൂണിയന്റെ ഫേസ്ബുക്ക് പേജിൽ വന്ന കാർഡാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായത്.
മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളെയാണ് പരസ്യത്തിൽ അവതരിപ്പിച്ചത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണ് തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന സിനിമയിലെ ഡയലോഗ് അന്ന് പ്രേക്ഷകർ നെഞ്ചേറ്റിയതാണ്.
ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്ക് താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
advertisement
നേരത്തെ ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പോലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർത്ഥിയെ കാരിക്കേച്ചറാക്കി മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആ പരസ്യവും പിൻവലിച്ചിരുന്നു.
Summary: An advertisement card posted by Milma (Malabar Regional Union) on social media, featuring a caricature resembling Vadakara MP Shafi Parambil, whose nose was fractured in a recent police lathi charge, was withdrawn following public outrage. The ad card, which was posted on the Milma Malabar Regional Union's Facebook page, sparked protests from Congress workers, who viewed it as a ridicule of the MP's injury, which has become a major political controversy.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂക്കിനു പരിക്കേറ്റ തോരപ്പൻ കൊച്ചുണ്ണി'ഷാഫി പറമ്പിലിനെ 'പരിഹസിക്കുന്ന' പരസ്യം മിൽമ പിൻവലിച്ചു
Next Article
advertisement
ഹിജാബ് വിവാദം: കുട്ടിയുടെ സ്കൂൾ മാറ്റുമെന്ന് പിതാവ്; 'ആക്ഷേപം കുടുംബത്തെ മാനസികമായി തളർത്തി'
ഹിജാബ് വിവാദം: കുട്ടിയുടെ സ്കൂൾ മാറ്റുമെന്ന് പിതാവ്; 'ആക്ഷേപം കുടുംബത്തെ മാനസികമായി തളർത്തി'
  • മകളുടെ ഹിജാബ് ധരിക്കൽ വിവാദത്തെ തുടർന്ന് പിതാവ് അനസ് മകളുടെ സ്കൂൾ മാറ്റാൻ തീരുമാനിച്ചു.

  • മകളുടെ മൗലികാവകാശം സംരക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് പോസിറ്റീവായി പ്രതികരിച്ചുവെന്ന് പിതാവ് പറഞ്ഞു.

  • വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് സ്കൂൾ മാനേജ്മെന്റിന്റെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു.

View All
advertisement