'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ

Last Updated:

രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്നും വരുന്ന രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
തെരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്ഥലങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. എല്ലാവരം സ്വയം ലോക്ഡൗണ്‍ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. വാക്സിന്‍ തുടരുന്നതുവരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
advertisement
കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി സംസ്ഥാനത്ത് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഇനിയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസര്‍ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ
Next Article
advertisement
രേഖകളില്ലാതെ ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് കൈമാറി
രേഖകളില്ലാതെ ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് കൈമാറി
  • ബിഹാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് റെയിൽവേ പൊലീസ് കൈമാറി

  • 10 മുതൽ 13 വയസ്സുള്ള ആൺകുട്ടികൾക്കൊപ്പം രണ്ട് മുതിർന്നവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു

  • കുട്ടികളെ പഠനത്തിനായി കൊണ്ടുവന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയൽ രേഖകൾ ഇല്ലായിരുന്നു

View All
advertisement