'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ

Last Updated:

രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്നും വരുന്ന രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
തെരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്ഥലങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. എല്ലാവരം സ്വയം ലോക്ഡൗണ്‍ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. വാക്സിന്‍ തുടരുന്നതുവരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
advertisement
കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി സംസ്ഥാനത്ത് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഇനിയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസര്‍ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement