advertisement

കേന്ദ്രാനുമതി കിട്ടിയപ്പോൾ അവസാന വിമാനവും പോയി; മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്ര മുടങ്ങി

Last Updated:

നേരത്തെ തന്നെ ടിക്കറ്റ് എടുത്ത സജി ചെറിയാൻ ബുധനാഴ്ച വിമാനത്താവളത്തിലെത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങുകയായിരുന്നു

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദർശനം മുടങ്ങി. മലയാളം മിഷന്റെ നേതൃത്വത്തിൽ യുഎഇയിലെ രണ്ട് നഗരങ്ങളിൽ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച പോകാനാണ് മന്ത്രി തീരുമാനിച്ചിരുന്നത്.
നേരത്തെ തന്നെ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നൽകിയതായി അറിയിപ്പ് മന്ത്രിക്ക് ലഭിച്ചു.
എന്നാൽ വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് പോകാനുള്ള അവസാന വിമാനത്തിന്റെ സമയത്തിനുശേഷമാണ് അനുമതി ലഭിച്ചത്. ഈ സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു.
advertisement
അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി മന്ത്രി അപേക്ഷിക്കേണ്ടത് വൈകിയതുമൂലമാണ് അനുമതി വൈകാൻ കാരണമെന്നാണ് വിവരം.
അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രാനുമതി കിട്ടിയപ്പോൾ അവസാന വിമാനവും പോയി; മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്ര മുടങ്ങി
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement