എം പാനലുകാരുടെ പിരിച്ചുവിടൽ: KSRTC സർവീസുകൾ മുടങ്ങും
Last Updated:
തിരുവനന്തപുരം; എംപാനൽ കണ്ടക്ടർമാരെ ഒരുമിച്ച് പിരിച്ചു വിട്ടതോടെ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുടങ്ങും. അധികസമയ സേവനത്തിന് സ്ഥിരം ജീവനക്കാർ തയാറായാൽ മാത്രമേ കെ എസ് ആർ ടി സി ബസുകൾ ഇന്ന് കൃത്യമായി ഓടൂകയുള്ളൂ. പിഎസ് സി വഴിയുള്ള നിയമനം വേഗത്തിൽ പൂർത്തിയാക്കാനും നടപടി തുടങ്ങി. സംസ്ഥാനത്ത് ഇന്നലെ 815 സർവീസുകളാണ് മുടങ്ങിയത്.
അധിക ഡ്യൂട്ടി ചെയ്യാന്‍ സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാനായി പ്രതിഫലം ഉയര്‍ത്തി. കണ്ടക്ടര്‍മാർക്ക് അവധി വേണമെങ്കിൽ ചീഫ് ഓഫീസിന്റെ അനുമതി നിർബന്ധമാക്കി. കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ തൽകാലം ജോലിക്കു നിയോഗിച്ചു. ഇങ്ങനെയൊക്കെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ് കെ എസ് ആർ ടി സി.
സർവ്വീസുകൾ മുടങ്ങാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് മാനേജ്‌മെന്റ്. 9500 ഓളം സ്ഥിരം കണ്ടക്റ്റർമാർ കെ എസ് ആർ ടി സിക്ക് ഉണ്ട്. ഇവരെ പുനർ വിന്യസിച്ചും അധിക സമയം ജോലി ചെയ്യിച്ചും പ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.
advertisement
അധിക സമയ ജോലിയോട് തൊഴിലാളി സംഘടനകളൊന്നും നിലവിൽ എതിർപ്പ് അറിയിച്ചിട്ടില്ല. പി.എസ്.സി പട്ടികയില്‍പെട്ട 4070 പേർക്ക് നിയമന ഉത്തരവ് അയച്ചുതുടങ്ങി. ഇതിൽ 1000 പേരെങ്കിലും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 6:54 AM IST