advertisement

മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ ശ്രീലങ്കൻ പൗരൻമാരും

Last Updated:

മുനമ്പം വഴി ന്യൂസിലാൻഡിലേക്ക് പോവാനായി നൂറോളം പേരാണ് ഗുരുവായൂരിൽ മൂന്ന് ലോഡ്‌ജുകളിൽ ഒരാഴ്‌ച താമസിച്ചത്.

തൃശ്ശൂർ : മുനമ്പം തീരത്തു നിന്ന് ന്യൂസിലാൻഡിലേക്ക് പോയവരിൽ ശ്രീലങ്കൻ പൗരൻമാരും. ഗുരുവായൂരിൽ ലോഡ്‌ജിൽ താമസിച്ച പത്ത് പേർ ശ്രീലങ്കക്കാരായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുനമ്പം വഴി ന്യൂസിലാൻഡിലേക്ക് പോവാനായി നൂറോളം പേരാണ് ഗുരുവായൂരിൽ മൂന്ന് ലോഡ്‌ജുകളിലായി ഒരാഴ്‌ച താമസിച്ചത്.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് രജിസ്‌ട്രേഷൻ ബസിൽ സംഘം ഗുരുവായൂരിൽ എത്തിയത്. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജുകളായ സിയ ടവർ, പ്രാർത്ഥന ഇൻ, പ്രസാദം മിൽ എന്നിവിടങ്ങളിലായി ആയിരുന്നു താമസം. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ പൂജയ്ക്ക് വേണ്ടിയാണ് ഗുരുവായൂരിൽ എത്തിയതെന്നാണ് ഇവർ ധരിപ്പിച്ചിരുന്നത്. ഇതില്‍ പ്രസാദം മില്ലിൽ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങൾ ആണ് ശ്രീലങ്കൻ സ്വദേശികൾ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർ അഡ്രസ് പ്രൂഫായി ലോഡ്‌ജിൽ നൽകിയത് ശ്രീലങ്കൻ പാസ്പോർട്ടായിരുന്നു. ഇവർക്ക് ഇന്ത്യൻ വിസയും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
ശ്രീലങ്കയിൽ നിന്ന് ജനുവരി നാലിനാണ് സംഘം ചെന്നൈയിലെത്തിയത്. ഏഴാം തീയതി പ്രസാദം മില്ലിലെ താമസം അവസാനിപ്പിച്ച് പ്രാർത്ഥന ഇന്നിലേക്ക് മാറി. പ്രാർത്ഥന ഇന്നിലും സിയാ ടവറിലുമുള്ളവർ ഡൽഹി, ചെന്നൈ സ്വദേശികളായിരുന്നു. ഒരാഴ്ച ഗുരുവായൂരിൽ ചെലവിട്ട ശേഷം ജനുവരി പതിനൊന്നാം തീയതി നാലരയോടെ ബസിലും ട്രാവലറിലുമായാണ് ഇവർ മുനമ്പത്തേക്ക് പുറപ്പെട്ടത് തുടർന്ന് 12 ന് പുലർച്ചെ ന്യൂസിലാൻഡിലേക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ ശ്രീലങ്കൻ പൗരൻമാരും
Next Article
advertisement
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement