നിപ: പ്രതിരോധ പ്രവർത്തനങ്ങൾ തുടരും; വൈറസ് വ്യാപനത്തെപ്പറ്റി പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

Last Updated:

കോഴിക്കോടുണ്ടായ അനുഭവത്തെ മുൻനിറുത്തി നാം എടുത്ത മുൻകരുതൽ ഗുണകരമായെന്നും മുഖ്യമന്ത്രി

കൊച്ചി: നിപയെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ആശ്വാസകരമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടുവർഷമായി സംസ്ഥാനത്ത് നിപ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു . കൊച്ചിയിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുൻനിറുത്തി നാം എടുത്ത മുൻകരുതൽ ഗുണകരമായെന്നും പിണറായി പറഞ്ഞു. ഇതിനെ പറ്റി ഗവേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിപ പൂർണമായി മുക്തമാകും. ഇതിന് കേന്ദ്ര സർക്കാരും പഠനം നടത്തണമെന്നാവശ്യപ്പെടും. സംസ്ഥാനത്ത് രണ്ടുവർഷമായി ഇതിന് കാരണക്കാരായി കാണുന്നത് പഴംതീനി വവ്വാലുകളാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളിൽ വൈറസുള്ള വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.പഠന ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ: പ്രതിരോധ പ്രവർത്തനങ്ങൾ തുടരും; വൈറസ് വ്യാപനത്തെപ്പറ്റി പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
  • യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ, ശ്രീനാദേവിയെ വിമർശിച്ച് പാർട്ടി നിലപാട് ഓർമ്മിപ്പിച്ചു.

  • ശ്രീനാദേവിയുടെ കോൺഗ്രസ് അംഗത്വ രസീത് പങ്കുവെച്ച സ്നേഹയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ പാർട്ടി നേതാക്കളും അതിജീവിതയും പരാതി നൽകി.

View All
advertisement