അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു

Last Updated:

നിതിന്‍റെ മരണം അറിഞ്ഞാല്‍ ആതിരയ്ക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്ത് പ്രസവം നേരത്തെയാക്കുകയായിരുന്നു

ഇന്നലെ ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ഇതുവരെ ആതിരയെ അറിയിച്ചിട്ടില്ല. നിതിന്‍റെ മരണം അറിഞ്ഞാല്‍ ആതിരയ്ക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്ത് പ്രസവം നേരത്തെയാക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ നടത്തിയ നിയമപോരാട്ടമാണ് ആതിരയെയും നിതിന്‍ ചന്ദ്രനെയും ശ്രദ്ധേയരാക്കിയത്. വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലേക്കുവന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബൈയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
TRENDING:Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട് [NEWS]Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും [PHOTO]Who is Edward Colston ? പ്രതിഷേധക്കാർ കടലിലെറിഞ്ഞ പ്രതിമ;പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി' [NEWS]
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്. നിതിന്‍റെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.​
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement