‌ഉമ്മൻചാണ്ടിയ്‌ക്ക് വിട; ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയിൽ

Last Updated:

നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും

oommen chandy
oommen chandy
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ബംഗളുരുവിൽ കർണാടക മുൻമന്ത്രി ടി ജോണിന്റെ വീട്ടിൽ പൊതു ദർശനത്തിനു വെച്ച ശേഷമായിരിക്കും മൃതദേഹം കേരളത്തിലേക്ക് എത്തിക്കുക.
തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് ആദ്യം പൊതുദർശനം നടക്കുക. ശേഷം ദർബാർ ഹാളിലും വൈകുന്നേരത്തോടെ സെൻറ് ജോർജ് കത്തീഡ്രലിലും പൊതു ദർശനമുണ്ടാകും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് എത്തിക്കും.
നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്ക മൈതാനത്തും പൊതുദർശനമുണ്ടാകും. വ്യാഴാഴ്ച്ച പുതുപ്പള്ളിയിലാണ് സംസ്കാരം നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌ഉമ്മൻചാണ്ടിയ്‌ക്ക് വിട; ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement