ലൈംഗിക പീഡന പരാതി രാഷ്ട്രീയ ഗൂഢാലോചന : പി കെ ശശി

Last Updated:
പാലക്കാട് : തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ലൈംഗിക പീഡന പരാതിയെന്ന് സിപിഎം എംഎല്‍എ പി കെ ശശി. തനിക്കെതിരെയുള്ള പരാതിയെക്കുറിച്ച് അറിഞ്ഞത് തന്നെ മാധ്യമങ്ങളിലൂടെയാണ്. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പ്രതികരിച്ചു.
ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതിയുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. രണ്ടാഴ്ച മുന്‍പാണ് എംഎല്‍എ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. പരാതി വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
advertisement
ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതിയാകും പരാതി അന്വേഷിക്കുക. സമിതിയില്‍ വനിതാ അംഗത്തെ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ടെന്നാണ് സൂചന.എന്നാല്‍ തനിക്ക് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പി കെ രാജേന്ദ്രന്‍ അറിയിച്ചത്. പരാതി ലഭിക്കാതെ ജില്ലാ കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക പീഡന പരാതി രാഷ്ട്രീയ ഗൂഢാലോചന : പി കെ ശശി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement