P Narayana Kurup | ആധുനിക ജീവിതത്തിന്റെ സങ്കീർണതകൾ ഉൾക്കൊള്ളുന്ന കവിതകളുടെ സൃഷ്ടാവ്; പത്മശ്രീയുടെ തിളക്കത്തിൽ പി നാരായണ കുറുപ്പ്
- Published by:Anuraj GR
- news18-malayalam
Last Updated:
എഴുത്തിലൂടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച സാഹിത്യകാരനാണ് പി നാരായണക്കുറുപ്പ്. സാമൂഹ്യവിമർശനങ്ങൾ കവിതയിലും നിരൂപണങ്ങളിലുമുണ്ട്
"ഗായകൻ സ്വരസുധ ചുരത്തും സുകൃതമാം
ധേനുവെ മേച്ചുംകൊണ്ട് ദലീപൻ പോലെ ഗിരി
സാനുവിൽ ഉയരത്തിൽ ഏകനായലയുന്നു,
താരമിസ്വരം വിശ്വലയമായ് പടരുന്നൂ"
എന്നെഴുതിയ കവിയാണ് പി നാരായണക്കുറുപ്പ് (P Narayana Kurup). ആയിരം പൂർണചന്ദ്രന്മാരെ കണ്ട അദ്ദേഹത്തിന്റെ കവിതകളിൽ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു. ആധുനിക ജീവിതത്തിന്റെ സങ്കീർണതകൾ അപ്പാടെ ആ കവിതകൾ ഉൾക്കൊള്ളുന്നുണ്ട്. കറുത്ത ഹാസ്യം കവിതയിൽ ഭംഗിയായി അവതരിപ്പിച്ചയാളാണ്. 1934 ല്‍ ഹരിപ്പാട്ട് ജനിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കേന്ദ്ര സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഭോപ്പാലിലെ ഭാരത് ഭവന്‍, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
advertisement
ഓടക്കുഴല്‍പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടി. കാവ്യസമാഹാരങ്ങളും നിരൂപണ ഗ്രന്ഥങ്ങളും അടക്കം ഒട്ടേറെ കൃതികൾ രചിച്ചു.
എഴുത്തിലൂടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച സാഹിത്യകാരനാണ് പി നാരായണക്കുറുപ്പ്. സാമൂഹ്യവിമർശനങ്ങൾ കവിതയിലും നിരൂപണങ്ങളിലുമുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്. അവാർഡിന് അർഹനായതിൽ സന്തോഷമുണ്ടെന്ന് പി നാരാണക്കുറുപ്പ് പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ രൂപങ്ങളിൽ കവിതതന്നെയാണ് കൂടുതൽ പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിശാഗന്ധി, അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത എന്നിങ്ങനെ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്ക്കാരവും 2014ലെ വള്ളത്തോൾ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പി. നാരായണ കുറുപ്പ്, കെ.വി റാബിയ; ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ പത്മ പുരസ്ക്കാരം നേടിയ മലയാളികൾ
ഇത്തവണ നാല് മലയാളികൾ പത്മ ശ്രീ പുരസ്ക്കാരത്തിന് അർഹരായി. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
advertisement
വെച്ചൂർ പശുക്കൾക്ക് വേണ്ടി പ്രവർത്തിച്ച ഡോ. ശോശാമ്മ ഐപ്പ്
വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ഈ വഴിയിൽ അവർ പ്രവർത്തനം ആരംഭിച്ചത്. 1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവർ. വെച്ചുർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവർത്തനങ്ങൾ. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ അവർ മുൻകയ്യെടുത്തു. കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവർ പ്രവർത്തിച്ചു. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എൻ. ഇ. പി)അംഗീകാരം ലഭിച്ചു. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.
advertisement
Also Read- Padma Shri | കെ.വി. റാബിയയെ തേടി പത്മശ്രീ എത്തുമ്പോള്‍; തിളക്കം കൂടുന്നത് പുരസ്കാരത്തിന് കൂടി
കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്
പ്രശസ്ത കവിയും നിരൂപകനുമാണ് പി നാരായണ കുറുപ്പ്. കേന്ദ്ര വാർത്താവകുപ്പ്, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച് ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിശാഗന്ധി, അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത എന്നിങ്ങനെ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്ക്കാരവും 2014ലെ വള്ളത്തോൾ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
advertisement
പരിമിതികളെ മറികടന്ന് കെ വി റാബിയ
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് കെ വി റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. റാബിയയുടെ ആത്മകഥയാണ് "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2022 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P Narayana Kurup | ആധുനിക ജീവിതത്തിന്റെ സങ്കീർണതകൾ ഉൾക്കൊള്ളുന്ന കവിതകളുടെ സൃഷ്ടാവ്; പത്മശ്രീയുടെ തിളക്കത്തിൽ പി നാരായണ കുറുപ്പ്