DYFI നേതാവിനെതിരായ ലൈംഗിക പീഡനപരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്

Last Updated:
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഡി വൈ എഫ് ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സി പി എമ്മിന്‍റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ഇനി പെൺകുട്ടിയുടെ തീരുമാനം.
തിരുവനനന്തപുരത്ത് എം എൽ എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പിക്ക് നല്‍കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്‍റെ ആവശ്യത്തിന് നാലുതവണ തിരുവനന്തപുരത്തേക്ക് പോയി. കാട്ടാക്കട മജിസ്ട്റ്റേിനു മുന്നില്‍ രഹസ്യമൊഴിയും നല്‍കി
ഇതിനിടെ, പ്രതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് സഹായം ഉണ്ടായില്ലെന്ന് മാത്രമല്ല പലരും സ്വഭാവഹത്യ നടത്തുകയാണെന്നും അവർ പറഞ്ഞു. ഡി വൈ എഫ് ഐസംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടയാല്ല. ഡി വൈ എഫ് ഐയിൽ പ്രവര്‍ത്തിക്കാനുളള മാനസികാവസ്ഥ ഇനിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
advertisement
പെൺകുട്ടിയുടെ പരാതി
കെ യു അരുണൻ എം എൽ എ യുടെ മുറിയിൽ വെച്ച് ഡി വൈ എഫ് ഐ നേതാവ് ജീവൻ ലാൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI നേതാവിനെതിരായ ലൈംഗിക പീഡനപരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement