പാലക്കാട് നഗരസഭയിലെ 'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം; പൊലീസ് കേസെടുത്തു

Last Updated:

സർക്കാർ ഓഫീസിന് മുന്നിൽ മതവുമായി ബന്ധപ്പെട്ട ഫ്ളെക്സ് തൂക്കിയതിലൂടെ മതസ്പർദ പടർത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു

വോട്ടെണ്ണൽ ദിവസം നഗരസഭാ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് തൂക്കിയതിനെതിരെ നഗരസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. സർക്കാർ ഓഫീസിന് മുന്നിൽ മതവുമായി ബന്ധപ്പെട്ട ഫ്ളെക്സ് തൂക്കിയതിലൂടെ മതസ്പർദ പടർത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഇതേ തുടർന്നാണ് കണ്ടാലറിയുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വികെ ശ്രീകണ്ഠൻ എംപിയും സിപിഎമ്മും പരാതി നൽകിയിരുന്നു. ഇതിന് പുറമെ നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകിയിട്ടുണ്ട്.
വേട്ടെണ്ണൽ കേന്ദ്രമായിരുന്ന നഗരസഭാ ഓഫീസിലേക്ക് കൗണ്ടിംഗ് ഏജൻ്റുമാർക്കും സ്ഥാനാർത്ഥികൾക്കും മാത്രമായിരുന്നു പ്രവേശനം. ഫ്ളക്സ് തൂക്കുന്ന വീഡിയോ പരിശോധിച്ചതിൽ പത്തിലേറെ പേർ ഉള്ളതായി കാണാം. ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
advertisement
ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് നഗരസഭാ ഓഫീസിന് മുന്നിൽ തൂക്കിയ നടപടിയ്ക്കെതിരെ വലിയ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഉണ്ടായിട്ടുള്ളത്. എന്നാൽ നേതൃത്വത്തിൻറെ അറിവോടെയല്ല പ്രവർത്തകർ ഇത് ചെയ്തതെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് നഗരസഭയിലെ 'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം; പൊലീസ് കേസെടുത്തു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement