എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്

Last Updated:

നാലാം ദിവസവും എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20 ന്.എൽദോസ് കുന്നപ്പിളളിൽ എംഎൽഎക്കെതിരെ കേസെടുക്കുന്നത് വൈകിച്ച കോവളം സ്റ്റേഷൻ മുൻ ഇൻസ്പെക്ടറെ വിമർശിച്ച് പ്രോസിക്യുഷൻ കോടതിയിൽ നിലപാടെടുത്തു. സ്ത്രീയുടെ പരാതിയിൽ 12-ാം ദിവസമാണ് കേസെടുത്തത്. SHO ആർക്കോ വേണ്ടിയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തണം. പ്രധാന തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഗൂഡാലോചന ഉണ്ടെന്നും എൽദോസ് കുന്നപ്പിളളിൽ എംഎൽഎ യുടെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമെന്നും എംഎൽഎയുടെ  അഭിഭാഷകൻ വാദിച്ചു.
നാലാം ദിവസവും എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്.  എൽദോസിന് ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണി എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ്. തട്ടികൊണ്ട് പോയതിന് പിന്നിൽ എം.എൽ എ മാത്രമല്ലെന്നും  മറ്റ് ചിലർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
advertisement
എം.എൽ.എയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മറ്റ് ചിലരുടെ പേരുകളും പരാതിക്കാരി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.എൽദോസ് കുന്നപ്പിളളിൽ എംഎൽഎ ഒളിവിൽ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏതു സമയവും കോടതിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറാണ്. എൽദോസിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.
കേസെടുക്കാൻ കോവളം പോലീസ് വൈകിയതിനു പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ട് .അത് ആരാണെന് കണ്ടെത്തണംഎസ് എച്ച് ഒക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement