ആലപ്പുഴ: കലോത്സവ വേദിയിൽ വിധികർത്താവായി ദീപ നിശാന്ത്. ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാൽ, മൂല്യനിർണയം നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധവുമായി എ ബി വി പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് മാറ്റി.
പിന്നീട് കെ എസ് യുവിന്‍റെ രണ്ട് വനിതാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ വനിതാ പൊലീസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി.
ദീപ നിശാന്തിനെ മൂല്യനിർണയത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ എത്തിയത്. ദീപ നിശാന്തിനു പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റി.
അതേസമയം, കോളജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്ന് ഡി പി ഐ വ്യക്തമാക്കി. ജഡ്ജസിന്‍റെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നും ഡി പി ഐ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.