ഗർഭഛിദ്ര മരുന്ന് കഴിക്കാൻ വീഡിയോ കോളിലൂടെ നിർദേശം; ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്ത്; യുവതിയുടെ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
'മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവെച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവതി നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്നും രാഹുൽ സുഹൃത്ത് ജോബി ജോസഫ് വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
മരുന്ന് കഴിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോ കോളിലൂടെ നിർദേശം നൽകി. മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവെച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. ഒടുവിൽ പരിശോധയ്ക്കായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ശകാരിച്ചു. ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയാണിതെന്നും ഡോക്ടർ പറഞ്ഞെന്നാണ് യുവതിയുടെ മൊഴി.
ഇതും വായിക്കുക: വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു
ബെംഗളൂരുവിലെ ആശുപത്രിയിൽവെച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയതെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴി പുറത്തുവന്നതോടെയാണ് അശാസ്ത്രീയമായ രീതിയിലാണ് ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.
advertisement
റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ അഞ്ചരമണിക്കൂറോളം നീണ്ടു. 20 പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്. യുവതിക്ക് ഗുളിക എത്തിച്ചുകൊടുത്ത അടൂർ സ്വദേശി ജോബി ജോസഫിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഇതും വായിക്കുക: 'പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
വ്യാഴാഴ്ച വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയത്. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദ സന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും കൈമാറിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
advertisement
Summary: Details of the statement given by the woman against Rahul Mamkootathil MLA is out. It is reported that the woman testified that Rahul threatened her to have an abortion and that the pills were delivered through his friend, Joby Joseph. When the woman mentioned the dangers of taking the medicine, Rahul insisted. He gave instructions via video call and only hung up after ensuring she had consumed the pill.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 28, 2025 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗർഭഛിദ്ര മരുന്ന് കഴിക്കാൻ വീഡിയോ കോളിലൂടെ നിർദേശം; ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്ത്; യുവതിയുടെ മൊഴി


