advertisement

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നിയമസഭാ സമ്മേളനം നാളെ

Last Updated:

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ്

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും. എൽഡിഎഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു ഡി എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയും മത്സരിക്കും. സഭയിലെ അംഗബലം അനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടി കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്.
തെരഞ്ഞെടുക്കപ്പെട്ട 140 എംഎൽഎമാർക്കാണ് വോട്ടവകാശം. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടില്ല. കുട്ടനാടും ചവറയും ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ എംഎൽഎമാരുടെ എണ്ണം 138 ആകും. കെഎം ഷാജിക്കും കാരാട്ട് റസാഖിനും തെരഞ്ഞെടുപ്പ് കേസ് ഉള്ളതിനാൽ അവർക്കും വോട്ട് ചെയ്യാനാവില്ല. അങ്ങനെ വരുമ്പോൾ വോട്ടവകാശമുള്ള എംഎൽഎമാർ 136. 69 ഒന്നാം വോട്ടുകളാണ് ജയിക്കാൻ ആവശ്യം. 90 അംഗങ്ങളുടെ പിന്തുണയുള്ള ഇടതു സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. യുഡിഎഫിന് പരമാവധി 42 വോട്ടുകളെ ഉള്ളൂ. ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്യില്ല.
advertisement
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ്. ബൂത്തിൽ ഒരു സമയം ഒരാൾക്കേ പ്രവേശനം ഉണ്ടാകൂ. ഒരാൾ ഒപ്പിട്ട പേന മറ്റൊരാൾക്ക് നൽകില്ല. ആ പരിശോധനയിൽ പോസിറ്റീവ് ആകുന്ന എംഎൽഎമാർക്കും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നു വരുന്നവർക്കും വോട്ട് ചെയ്യാൻ പ്രത്യേക ബൂത്ത് ഒരുക്കും. വൈകുന്നേരം അഞ്ചരയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം അറിയാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നിയമസഭാ സമ്മേളനം നാളെ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement