Wayanad Landslide | മുണ്ടക്കൈ കേന്ദ്രീകരിച്ച്‌ തെരച്ചിൽ നടക്കും; കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തെത്തിക്കും

Last Updated:

കാണാതായവരുടെ കണക്കുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ശേഖരിച്ചുവരികയാണ്

മുണ്ടക്കൈയിൽ ഒറ്റപ്പെട്ടുപോയ കൂടുതൽ പേരെ ഇന്ന് സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് വയനാട് കളക്ടർ. കാണാതായവരുടെ കണക്കുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ശേഖരിച്ചുവരികയാണ്. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
മുണ്ടക്കൈ കേന്ദ്രീകരിച്ചു കൊണ്ടാകും ഇന്നത്തെ തെരച്ചിൽ. ഇരുനൂറിധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഒറ്റപ്പെട്ട മേഖലയിലേക്ക് കൂടുതൽ സൈന്യം എത്തും. ചാലിയാർ പുഴയിലും ഇന്ന് തെരച്ചിൽ നടക്കും. എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ നടപടികൾ ഊർജിതമാണ്. ഇതിനായി ആശുപത്രികളിൽ കൂടുതൽ സജ്ജീകരണം ഒരുക്കും. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരും.
വൈത്തിരിയിലെയും സുൽത്താൻ ബത്തേരിയിലെയും താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളജിലും പോസ്റ്റ് മോർട്ടത്തിനുള്ള സജ്ജീകരണം ഉണ്ടെന്നും കളക്ടർ പറഞ്ഞു.
advertisement
അതേസമയം, വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നു. 211 പേർ കാണാതായവരുടെ പട്ടികയിലുണ്ട്. കേരളത്തെ ബാധിച്ച ഏറ്റവും വലിയ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരന്തമാണിത്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയും, 191 ലധികം പേർ ആശുപത്രിയിലുമാണ്. വൻ രക്ഷാദൗത്യം കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടർന്നിരുന്നു.
Summary: Rescue operations at the landslide hit Wayanad would concentrate more at the epicentre, Mundakkai. Those stranded in different areas are to be transported to safer spots. Local residents and relatives have reported more people among the missing
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Landslide | മുണ്ടക്കൈ കേന്ദ്രീകരിച്ച്‌ തെരച്ചിൽ നടക്കും; കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തെത്തിക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement