advertisement

കൊച്ചിയിൽ വ്യാജ ട്രേഡിങ് ആപ്പിലൂടെ മൂന്ന് കോടി നഷ്ടമായി; റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Last Updated:

ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്

News18
News18
തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിനിരയായി കോടികൾ നഷ്ടപ്പെട്ട റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എരൂരിലെ മകളുടെ വീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്. കേവലം മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു തട്ടിപ്പ് സംഘം ഇത്രയും വലിയ തുക കൈക്കലാക്കിയത്. നിക്ഷേപിച്ച തുക തിരികെ നൽകാതെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരികെ ലഭിക്കാത്തതിലും വലിയൊരു തുക നഷ്ടപ്പെട്ടതിലും അദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നു.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ തൽപ്പരനായിരുന്ന അദ്ദേഹം മറ്റു പല ഓൺലൈൻ ഇടപാടുകളും നടത്തിയിരുന്നു. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ സുകന്യ, സുജിത്ത്. മരുമകൻ ശ്രീനാഥ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വ്യാജ ട്രേഡിങ് ആപ്പിലൂടെ മൂന്ന് കോടി നഷ്ടമായി; റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement