കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി എസ്എഫ്ഐ; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം, പോലീസ് ലാത്തിവീശി

Last Updated:

'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി.

കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ  നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും കറുത്ത ബലൂണുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനെത്തിയത്. ബാരിക്കേഡുകൾ മറികടന്ന വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി. സര്‍വകലാശാല സെമിനാര്‍ ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന പരിപാടിക്ക് മുന്‍പായി നൂറോളം പ്രവര്‍ത്തകര്‍ പരീക്ഷാ ഭവനിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ അടക്കം കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് എത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പിന്നാലെ പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി എസ്എഫ്ഐ; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം, പോലീസ് ലാത്തിവീശി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement