ശബരിമല: ജനുവരി 22ന് തുറന്ന കോടതിയിൽ വാദം; നിലവിലെ വിധിയ്ക്ക് സ്റ്റേ ഇല്ല

Last Updated:
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധിക്കണം എന്ന അപേക്ഷകളില്‍ സുപ്രീംകോടതി തുറന്നകോടതിയില്‍ വാദം കേള്‍ക്കും. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് അറിയിച്ചാണ് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. ജനുവരി 22ന് ആയിരിക്കും വാദം. ഹർജികളിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസ് അയച്ചിട്ടില്ല.
ശബരിമല വിധിക്ക് എതിരായ 49 പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ സുപ്രധാന തീരുമാനം. പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും അടക്കം മുഴുവൻ ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ അംഗീകരിച്ചാണ് നടപടി. ഉചിതമായ ബെഞ്ചിന് മുൻപാകെ കേസ് ലിസ്റ്റ് ചെയ്യാനാണ് ഉത്തരവ്. പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു സെപ്റ്റംബർ 28ന് ഇറക്കിയ വിധിക്ക് സ്റ്റേ ഇല്ലെന്നു ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള അപേക്ഷ അംഗീകരിച്ച കോടതി ഹർജികളിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടില്ല.
advertisement
ഇതോടെ രണ്ടു സാധ്യകളാണ് ഉള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു...
തുറന്ന കോടതിയിൽ വാദം കേട്ട് എല്ലാ ഹർജികളും തള്ളാം. അല്ലെങ്കിൽ വിധിയിൽ പിഴവുണ്ടെന്ന് വിലയിരുത്തി തുടർ നടപടികളുമായി മുന്നോട്ട് പോകാം. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യാം. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാല് റിട്ട് ഹര്‍ജികള്‍ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടനാബെഞ്ചിന്റെ തീരുമാനത്തിനു ശേഷം പരിഗണിക്കാം എന്നു കാണിച്ചാണ് മാറ്റിയത്. ഈ റിട്ട് ഹർജികളിലും ഇനി പുനപരിശോധനാ അപേക്ഷയ്ക്കൊപ്പം വാദംകേൾക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: ജനുവരി 22ന് തുറന്ന കോടതിയിൽ വാദം; നിലവിലെ വിധിയ്ക്ക് സ്റ്റേ ഇല്ല
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement