വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ 17കാരിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി

Last Updated:

പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

ഇടുക്കി: വലിയമ്മ വഴക്കു പറഞ്ഞെന്ന കാരണം കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിയെ കാമുകനോടൊപ്പം വനത്തിൽ നിന്ന് കണ്ടെത്തി. കുരിശുമല വനത്തിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വലിയമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.
വീട്ടിൽ നിന്നിറങ്ങിപ്പോയ പതിനേഴു വയസ് പ്രായമുള്ള പെൺകുട്ടി പത്തൊമ്പതുകാരനായ പുരുഷ സുഹൃത്തിനൊപ്പം വനത്തിൽ കയറി ഒളിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചിൽ ആരംഭിച്ചു.
advertisement
[NEWS] വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]
ഞായറാഴ്ച രാത്രി മുഴുവൻ ബന്ധുവീടുകളിലും അയല്‍വീടുകളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയും തിരച്ചിൽ തുടർന്നു. കമ്പംമെട്ട് സി.ഐ ജി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് 1.30ഓടെ കുരിശുമല വനത്തില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ 17കാരിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement