Thiruvalla Municipality| തിരുവല്ല നഗരസഭാ ഭരണം എൽഡിഎഫിന്; 20 വർഷത്തിന് ശേഷം ഭരണം പിടിച്ചത് നറുക്കെടുപ്പിലൂടെ

Last Updated:

ഉച്ചയ്ക്കു ശേഷം നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ജോസ് പഴയിടം വിജയിച്ചു

ശാന്തമ്മ വർഗീസ്
ശാന്തമ്മ വർഗീസ്
പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. 20 വർഷത്തിന് ശേഷം ഭരണം എൽഡിഎഫ് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറി എൽ‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചു. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ബിജെപി, എസ്ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ശാന്തമ്മ കൂറുമാറി എൽഡിഎഫ് പക്ഷത്തുപോയെങ്കിലും ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രതിനിധിയായി കോൺഗ്രസ് അംഗം അനു ജോർജായിരുന്നു മത്സരിച്ചത്.
advertisement
ഉച്ചയ്ക്കു ശേഷം നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ജോസ് പഴയിടം വിജയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിന് സമാനമായരീതിയൽ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്ന് ടോസിലൂടെയാണ് ജോസ് പഴയിടത്തെ വിജയിയായി പ്രഖ്യാപിച്ചത്. എൽഡിഎഫ് പ്രതിനിധിയായി കേരള കോൺഗ്രസ് (എം) അംഗം പ്രദീപ് മാമ്മനാണ് മത്സരിച്ചത്.
Covid 19| തുടര്‍ച്ചയായ മൂന്നാം ദിവസവും മൂവായിരം കടന്ന് കേസുകൾ; 12 മരണം
advertisement
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളില്‍ കോവിഡ് (Covid 19) രോഗികള്‍. ഇന്ന് 3162 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 949 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തില്‍ കോവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvalla Municipality| തിരുവല്ല നഗരസഭാ ഭരണം എൽഡിഎഫിന്; 20 വർഷത്തിന് ശേഷം ഭരണം പിടിച്ചത് നറുക്കെടുപ്പിലൂടെ
Next Article
advertisement
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement