advertisement

'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ

Last Updated:

കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്.

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആർട്സ് കോളേജിലെ വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്.
കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിൻറെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. സംഘർഷത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement