കോവളത്ത് നൈറ്റ് ലൈഫ് സജീവമാകുന്നു; ബീച്ച് ഡൈനിംഗിനൊപ്പം സംഗീത നിശയും ക്യാമ്പ് ഫയറും

Last Updated:

രാത്രി 7 മണി മുതൽ 11.30 വരെയാണ് ലൈറ്റ് ഹൗസ് ബീച്ചിൽ സഞ്ചാരികൾക്ക് കടൽത്തീരത്തെ ഭക്ഷണാനുഭവം ആസ്വദിക്കാനാവുക.

News18
News18
തിരുവനന്തപുരത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് കോവളം ബീച്ച് വീണ്ടും സജീവമാകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ, കോവളത്തിൻ്റെ പഴയ പ്രതാപം വീണ്ടെടുക്കാനായി 'ബീച്ച് ഡൈനിംഗ്' പദ്ധതി ഔദ്യോഗികമായി പുനരാരംഭിച്ചു.
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കോവളത്തെ പ്രധാന ആകർഷണമായിരുന്ന ഈ സംവിധാനം, ഹോട്ടൽ-റിസോർട്ട് ഉടമകളുടെ കൂട്ടായ്മയായ കെ.ടി.പി.ഡി.സിയുടെ നേതൃത്വത്തിലാണ് തിരികെ എത്തിയിരിക്കുന്നത്. പോർട്ട് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ രാത്രി 7 മണി മുതൽ 11.30 വരെയാണ് ലൈറ്റ് ഹൗസ് ബീച്ചിൽ സഞ്ചാരികൾക്ക് കടൽത്തീരത്തെ ഭക്ഷണാനുഭവം ആസ്വദിക്കാനാവുക.
കോവളത്തെ നൈറ്റ് ലൈഫ് സജീവമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ തത്സമയ സംഗീത പരിപാടികൾ, ക്യാമ്പ് ഫയറുകൾ, ബീച്ച് ഗെയിമുകൾ എന്നിവയും ഇവിടെ ഒരുക്കാൻ സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. ശുചിത്വത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെസ്റ്റോറൻ്റ് ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ബീച്ച് വൃത്തിയാക്കുമെന്ന് ഇവർ ഉറപ്പ് നൽകുന്നു. നേരത്തെ ബീച്ചിലെ തെരുവ് വിളക്കുകൾ കണ്ണടഞ്ഞത് വലിയ പ്രതിസന്ധിയായിരുന്നുവെങ്കിലും, ടൂറിസം മേഖലയിലുള്ളവർ സ്വന്തം നിലയിൽ അവ നന്നാക്കി വെളിച്ചം ഉറപ്പാക്കിയിട്ടുണ്ട്.
advertisement
എന്നാൽ കോവളത്തിൻ്റെ സമഗ്ര വികസനത്തിനായി സർക്കാർ പ്രഖ്യാപിച്ച 95 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ വൈകുന്നത് വിനോദസഞ്ചാര മേഖലയിൽ ഇപ്പോഴും ആശങ്ക നിലനിർത്തുന്നുണ്ട്. എങ്കിലും ബീച്ച് ഡൈനിംഗ് മടങ്ങിയെത്തിയത് വരാനിരിക്കുന്ന സീസണിൽ കോവളത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം ലോകം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കോവളത്ത് നൈറ്റ് ലൈഫ് സജീവമാകുന്നു; ബീച്ച് ഡൈനിംഗിനൊപ്പം സംഗീത നിശയും ക്യാമ്പ് ഫയറും
Next Article
advertisement
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
  • ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ക്രിസ്മസ് സന്ദേശത്തിൽ പുടിന്റെ നാശത്തിനായി പ്രാർത്ഥിച്ചു എന്ന് വ്യക്തമാക്കി.

  • റഷ്യൻ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സെലൻസ്‌കി സമാധാനത്തിനായി പ്രാർത്ഥിച്ചു.

  • യുദ്ധം അവസാനിപ്പിക്കാൻ 20 നിർദേശങ്ങളുള്ള പദ്ധതി സെലൻസ്‌കി അവതരിപ്പിച്ചു, ഡോൺബാസിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് സൂചിപ്പിച്ചു.

View All
advertisement