തിരുവനന്തപുരത്തിന് മറ്റൊരു വികസന നാഴികക്കല്ല്; പൊഴിയൂർ തുറമുഖ നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
മികച്ച വിപണന സൗകര്യങ്ങളും യാനങ്ങൾക്ക് സുരക്ഷിതമായി അടുക്കാനുള്ള സാഹചര്യവും ഒരുങ്ങുന്നതോടെ മേഖലയിലെ സാമ്പത്തിക ഉണർവ് സാധ്യമാകും.
തീരദേശത്തിൻ്റെ വികസന കുതിപ്പിന് വേഗം കൂട്ടി പൊഴിയൂർ തുറമുഖം. പുലിമുട്ട് നിർമ്മാണത്തിന് തുടക്കമായി. തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകർന്ന് പൊഴിയൂർ മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിന് ആവേശകരമായ തുടക്കം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതിന് പിന്നാലെ ജില്ലയുടെ തീരദേശ മേഖലയ്ക്ക് മറ്റൊരു വികസന നാഴികക്കല്ലാവുകയാണ് പൊഴിയൂർ ഹാർബർ.
പദ്ധതിയുടെ പ്രാരംഭ ഘട്ടമായ സമുദ്രത്തിലെ പുലിമുട്ട് നിർമ്മാണ പ്രവൃത്തികൾക്ക് ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പൊഴിയൂർ കൂടി മത്സ്യബന്ധന തുറമുഖമായി മാറുന്നതോടെ തിരുവനന്തപുരത്തെ തീരദേശ മേഖലയുടെ സാമൂഹികവും സാമ്പത്തികവുമായ തലവര തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ വിഴിഞ്ഞം തുറമുഖം വലിയ വികസന സാധ്യതകൾ തുറന്നു നൽകുമ്പോൾ തന്നെ, പൊഴിയൂരിലെ ഈ പുതിയ തുറമുഖം പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കും. മികച്ച വിപണന സൗകര്യങ്ങളും യാനങ്ങൾക്ക് സുരക്ഷിതമായി അടുക്കാനുള്ള സാഹചര്യവും ഒരുങ്ങുന്നതോടെ മേഖലയിലെ സാമ്പത്തിക ഉണർവ് സാധ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ വേഗതയോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.
advertisement
വികസനത്തിൻ്റെ പാതയിൽ കുതിക്കുന്ന തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയ്ക്ക് പുതിയ ഹാർബർ ഒരു വലിയ കരുത്തായി മാറുമെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 28, 2026 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിന് മറ്റൊരു വികസന നാഴികക്കല്ല്; പൊഴിയൂർ തുറമുഖ നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനം







