ന്യൂഡൽഹി: പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമെന്നു തിരുവിതാംകൂർ രാജ കുടുംബം സുപ്രീംകോടതിയിൽ. സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെടുത്ത നിലപാട് മാറ്റിയാണ് രാജകുടുംബത്തിന്റെ വാദം. ബി നിലവറ തുറക്കുന്നതിലും അമിക്കസ് ക്യൂറിയുടെ നിയമനത്തിലും പിന്നീട് തീരുമാനം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. പത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഹർജിയിൽ അന്തിമ വാദം തുടങ്ങിയപ്പോഴാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. ജസ്റ്റിസ് യൂ യൂ ലളിത് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ വാദിച്ച കൃഷ്ണൻ വേണുഗോപാലാണ് ക്ഷേത്രം സ്വകാര്യ ക്ഷേത്രമെന്ന നിലപാട് രാജ കുടുംബത്തിന് ഇല്ലെന്ന് അറിയിച്ചത്. പൊതു ക്ഷേത്രമാണെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജ കുടുംബം വാദിച്ചു. എങ്കിലും ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്കണമെന്നാണ് രാജ കുടുംബത്തിന്റെ ആവശ്യം. കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ
അതേസമയം ബി നിലവറ തുറക്കുന്ന കാര്യത്തിൽ വാദത്തിനിടയിലോ, വാദം പൂർത്തിയായ ശേഷമോ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചു. അമിക്കസ് ക്യുറിയെ നിയമിക്കുന്നതിലും തീരുമാനം ഉടൻ ഉണ്ടാകില്ല. അമിക്കസ് ക്യൂറി ആയിരുന്ന മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയിരുന്നു. വാദം നാളെയും തുടരും. ക്ഷേത്രത്തിന്റെ ഭരണം ആർക്കെന്ന കാര്യത്തിലാണ് അന്തിമ വാദത്തിൽ കോടതി തീരുമാനം എടുക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രം; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ രാജ കുടുംബം
എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 പേര് മുങ്ങി മരിച്ചു
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
Kerala weather update |കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
മദ്യക്കുപ്പിയിൽ QR കോഡുമായി ബെവ്കോ;പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നത് വരെയുള്ള വഴിയറിയാം; വ്യാജനെ അകറ്റാം
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേക്ക്; കേന്ദ്രം അനുമതി നൽകി
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു