നടന്നു വരവേ ഒഴുക്കിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർഥിനികൾ

Last Updated:

സ്കൂൾ വിട്ടു വന്ന വിദ്യാർഥിനികളാണ് റോഡിലെ വെള്ളക്കെട്ടിൽ കൂടി ഒലിച്ച് പോയത്.

കോട്ടയം: വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സ്കൂൾ വിട്ടു വന്ന വിദ്യാർഥിനികളാണ് റോഡിലെ വെള്ളക്കെട്ടിൽ കൂടി ഒലിച്ച് പോയത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി.
തീക്കോയ് സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സ്ഥലത്ത് നിന്ന് കേവലം 25-മീറ്റർ മാത്രം. വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. എതിർദിശയിലെത്തിയ വാഹനത്തിന് വഴിമാറി കൊടുത്തത്തോടെ ഒഴുക്കിൽ പെടുകയായിരുന്നു.
അമ്പത് മീറ്ററോളം ഒഴുകിയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.
advertisement
വിദ്യാർഥിനികൾ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിൽ ഇടവിട്ടുള്ള മഴ ശക്തമായിരുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടന്നു വരവേ ഒഴുക്കിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർഥിനികൾ
Next Article
advertisement
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
  • തിരുനെൽവേലി സ്വദേശി ബാലമുരുഗൻ ഭാര്യ ശ്രീപ്രിയയെ കോയമ്പത്തൂരിൽ വച്ച് അതിക്രൂരമായി കൊലപ്പെടുത്തി.

  • ഭാര്യയുടെ മൃതദേഹത്തിനരികിൽ സെൽഫിയെടുത്ത് "വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം" എന്ന് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്തു.

  • അകന്ന ബന്ധുവുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

View All
advertisement