50 years of Vivekananda Memorial | വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനം ലഡാക്കിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് എ.ബാലകൃഷ്ണൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ത്യ ലോക തലസ്ഥാനമോ ലോകത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമൊ ആയി മാറുന്ന നാളുകൾ വിദൂരമല്ല.
തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സമീപഭാവിയിൽ ലഡാക്കിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും വിവേകാനന്ദ കേന്ദ്ര പ്രസിഡന്റ് എ ബാലകൃഷ്ണൻ പറഞ്ഞു. സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച "വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ അമ്പത് സുവർണ്ണ വർഷങ്ങൾ" എന്ന വെബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ലോക തലസ്ഥാനമോ ലോകത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമൊ ആയി മാറുന്ന നാളുകൾ വിദൂരമല്ലെന്നും എ. ബാലകൃഷ്ണൻ പറഞ്ഞു. വിവേകാനന്ദ കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 1973 ന് ശേഷം രാജ്യത്തെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം നൽകാൻ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന സ്വാമി വിവേകാനന്ദന്റെ ആഗ്രഹം വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലൂടെ യാഥാർത്ഥ്യമാകുമെന്ന് മുൻ പ്രസിഡന്റും വിവേകാനന്ദ വേദ ഗവേഷണ ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ ഡോ. എം. ലക്ഷമികുമാരി പറഞ്ഞു.
advertisement

വിവേകാനന്ദ സ്മാരക നിർമ്മാണത്തിനായി അന്നത്തെ കേരള മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപാട് ഒരു പൈസ പോലും സംഭാവന നൽകിയില്ലെന്ന് ആർഎസ്‌എസ് അഖിലേന്ത്യാ
എക്സിക്യൂട്ടീവ് അംഗം എസ് സേതുമാധവൻ വിശദീകരിച്ചു.
എക്സിക്യൂട്ടീവ് അംഗം എസ് സേതുമാധവൻ വിശദീകരിച്ചു.സ്മാരകത്തിന്റെ നിർമാണത്തിന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും ഭാര്യയും സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 06, 2020 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
50 years of Vivekananda Memorial | വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനം ലഡാക്കിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് എ.ബാലകൃഷ്ണൻ







