'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം

Last Updated:

'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ലക്ഷങ്ങള്‍ ചെലവിട്ട് റീ ബില്‍ഡ് കേരളയുടെ ഓഫീസ് സ്വകാര്യ കെട്ടിടത്തില്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം.
പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയവ നിര്‍മിക്കാന്‍ നല്‍കുന്ന കൂടുതല്‍ പണമാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചൂണ്ടിക്കാട്ടുന്നു.
'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ. ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്'.- ബല്‍റാം പരിഹസിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം
Next Article
advertisement
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
  • നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.

  • ജോർജ് കുര്യൻ റെയിൽവേ സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

  • അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ.

View All
advertisement