എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?

Last Updated:
തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും മതഘോഷയാത്രകളും നിരോധിച്ച് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് 2010 ജൂണ്‍ 23നായിരുന്നു.
കോടതിവിധി മറികടക്കുന്നതിന് സംസ്ഥാനസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ ആ സമയത്ത് ശക്തമായി രംഗത്തു വന്നയാളാണ് മുതിർന്ന സി പി എം നേതാവായ എം വി ജയരാജൻ. പാതയോരത്ത് പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നായിരുന്നു ജയരാജന്‍റെ പരാമർശം. ഏതായാലും കോടതിയലക്ഷ്യ പരാമർശം നടത്തിയതിന് നാലാഴ്ചത്തെ ജയിൽവാസം ജയരാജൻ അനുഭവിക്കേണ്ടയായും വന്നു.
advertisement
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement