എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?

Last Updated:
തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും മതഘോഷയാത്രകളും നിരോധിച്ച് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് 2010 ജൂണ്‍ 23നായിരുന്നു.
കോടതിവിധി മറികടക്കുന്നതിന് സംസ്ഥാനസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ ആ സമയത്ത് ശക്തമായി രംഗത്തു വന്നയാളാണ് മുതിർന്ന സി പി എം നേതാവായ എം വി ജയരാജൻ. പാതയോരത്ത് പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നായിരുന്നു ജയരാജന്‍റെ പരാമർശം. ഏതായാലും കോടതിയലക്ഷ്യ പരാമർശം നടത്തിയതിന് നാലാഴ്ചത്തെ ജയിൽവാസം ജയരാജൻ അനുഭവിക്കേണ്ടയായും വന്നു.
advertisement
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?
Next Article
advertisement
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
  • മുസ്ലിം ലീഗ് നേതാവ് ഉമ്മർ ഫറൂഖ് ബിജെപിയിൽ ചേർന്നു, ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറ്റം.

  • ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമ്മർ ഫറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം 11ന്.

View All
advertisement