advertisement

എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?

Last Updated:
തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും മതഘോഷയാത്രകളും നിരോധിച്ച് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് 2010 ജൂണ്‍ 23നായിരുന്നു.
കോടതിവിധി മറികടക്കുന്നതിന് സംസ്ഥാനസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ ആ സമയത്ത് ശക്തമായി രംഗത്തു വന്നയാളാണ് മുതിർന്ന സി പി എം നേതാവായ എം വി ജയരാജൻ. പാതയോരത്ത് പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നായിരുന്നു ജയരാജന്‍റെ പരാമർശം. ഏതായാലും കോടതിയലക്ഷ്യ പരാമർശം നടത്തിയതിന് നാലാഴ്ചത്തെ ജയിൽവാസം ജയരാജൻ അനുഭവിക്കേണ്ടയായും വന്നു.
advertisement
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജൻ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All
advertisement