advertisement

മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല ?

Last Updated:

കേന്ദ്രാനുമതി ഉള്ളതിനാൽ മദ്യശാലകൾ തുറക്കുന്നതിനു നിയമ തടസ്സമില്ല

കള്ളുഷാപ്പുകൾ 13നു തുറക്കുമെങ്കിലും വിദേശമദ്യ വിൽപനശാലകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം സർക്കാർ മാറ്റി. വിദേശ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടെന്നും മാ൪ഗരേഖ തയാറാക്കിയ ശേഷം മതിയെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം.
മദ്യശാലകൾ തുറന്ന മറ്റു സംസ്ഥാനങ്ങളിലെ ആൾക്കൂട്ടവും തിരക്കും പരിഗണിച്ചാണ് തൽക്കാലം സംസ്ഥാനത്ത് വിദേശമദ്യ വിൽപനശാലകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
കേന്ദ്രാനുമതി ഉള്ളതിനാൽ മദ്യശാലകൾ തുറക്കുന്നതിനു നിയമ തടസ്സമില്ല. എന്നാൽ ബിവ്റിജസ്, കൺസ്യൂമർ ഫെഡ് വിൽപന ശാലകൾ തുറന്നാൽ ആൾക്കൂട്ടവും തള്ളിക്കയറ്റവും ഉണ്ടാകും. അതു കോവിഡ് വ്യാപനത്തിന് ഇടയാക്കും. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് സഹായം വേണം. ഇപ്പോൾ പൊലീസിന്റെ ശ്രദ്ധ വിദേശത്തു നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ ക്വറന്റീൻ കാര്യങ്ങളിലാണ്.
advertisement
മദ്യവിൽപന ശാലകൾ തുറക്കുന്നതിനെക്കുറിച്ചു പ്രതിപക്ഷ കക്ഷികളുമായി ചർച്ച വേണ്ടെന്നാണു സർക്കാർ നിലപാട്. എൽഡിഎഫിലെ രാഷ്ട്രീയ കക്ഷികളുമായി വൈകാതെ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കും. കള്ളുചെത്തിന് നേരത്തേ അനുമതി നൽകിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല ?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement