എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു

Last Updated:

നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആര്യയും ആറുവയസുകാരിയായ മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
മുനമ്പത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലകെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്. ആര്യയുടെ മകൾക്കും പരിക്കേറ്റിരുന്നു. മഴനനയാതിരിക്കാനായി വച്ച ഷീറ്റിന് പുറത്ത് വച്ചിരുന്ന ഇഷ്ടികയാണ് ഇളകി ആര്യയുടെ തലയിഷ വീണത്. ഉടൻതന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീഴൻ രക്ഷിക്കാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement