എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു

Last Updated:

നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആര്യയും ആറുവയസുകാരിയായ മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
മുനമ്പത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലകെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്. ആര്യയുടെ മകൾക്കും പരിക്കേറ്റിരുന്നു. മഴനനയാതിരിക്കാനായി വച്ച ഷീറ്റിന് പുറത്ത് വച്ചിരുന്ന ഇഷ്ടികയാണ് ഇളകി ആര്യയുടെ തലയിഷ വീണത്. ഉടൻതന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീഴൻ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു
Next Article
advertisement
ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?
ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?
  • 89 സീറ്റുകൾ നേടി ബിജെപി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

  • ആര്‍ജെഡി ജനപ്രിയ വോട്ട് വിഹിതം ഉയർത്തിയെങ്കിലും 23 സീറ്റിലേക്ക് ചുരുങ്ങി,

  • 2025-ലെ തിരഞ്ഞെടുപ്പിൽ എന്‍ഡിഎ 202 സീറ്റുകൾ നേടി

View All
advertisement