വ‍‍‍‍‍‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സൈക്കോളജിസ്റ്റിന് ദയാവധം;പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തി

Last Updated:

തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെറുവിലെ കോടതികള്‍ കയറിയിറങ്ങുകയായിരുന്നു അന

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പെറുവിലെ സൈക്കോളജിസ്റ്റിന് ദയാവധം അനുവദിച്ച് കോടതി. കുറച്ച് വര്‍ഷങ്ങളായി പൂര്‍ണ്ണമായും കിടപ്പിലായ അന എസ്ദ്രാദയാണ് ദയാവധത്തിന് വിധേയായത്. അനയുടെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെറുവില്‍ ദയാവധത്തിന് വിധേയമായ ആദ്യ വ്യക്തിയാണ് അന.
തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെറുവിലെ കോടതികള്‍ കയറിയിറങ്ങുകയായിരുന്നു അന. ദയാവധം നിയമവിരുദ്ധമായി കണക്കാക്കുന്ന രാജ്യം കൂടിയാണ് പെറു.
2022ല്‍ അനയുടെ ആവശ്യം പെറുവിലെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അനയുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നവരെ ശിക്ഷിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് വൈദ്യസഹായത്തോടെ അന ദയാവധത്തിന് വിധേയമായത്. ഇത്തരത്തില്‍ രാജ്യത്ത് ദയാവധത്തിന് വിധേയയാകുന്ന ആദ്യ വ്യക്തി കൂടിയാണ് അന എസ്ദ്രാദ.
'' അന്തസ്സോടെ മരിക്കാനുള്ള തന്റെ അവകാശത്തിനായുള്ള അനയുടെ പോരാട്ടം ഈ അവകാശത്തെപ്പറ്റി പെറുവിലെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായിച്ചു,'' അനയുടെ അഭിഭാഷകന്‍ ജോസെഫിന മിറോ ക്വെസാഡ പറഞ്ഞു. അനയുടെ പോരാട്ടം അതിര്‍ത്തികള്‍ ഭേദിച്ച് എല്ലായിടത്തും എത്തിയെന്നും ജോസെഫിന പറഞ്ഞു.
advertisement
മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗത്തിന് അടിമയായിരുന്നു 47കാരിയായ അന. വളരെ ചെറിയ പ്രായത്തില്‍ തന്നെ അനയ്ക്ക് ഈ രോഗം പിടിപ്പെട്ടു. 20 വയസ്സ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ അന വീല്‍ ചെയറില്‍ അഭയം പ്രാപിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴും പഠനം ഉപേക്ഷിക്കാന്‍ അന തയ്യാറായില്ല. സൈക്കോളജിയില്‍ ബിരുദം നേടിയ അന ഒരു തെറാപ്പിസ്റ്റായി പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. ജോലി ചെയ്തുണ്ടാക്കിയ പണമുപയോഗിച്ച് സ്വന്തമായി ഒരു വീടും അന വാങ്ങി.
എന്നാല്‍ 2017 ആയപ്പോഴേക്കും അനയുടെ സ്ഥിതി ഗുരുതരമായി. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി അന. ഒപ്പം ശ്വാസം മുട്ടലും ന്യൂമോണിയയും പിടിപെട്ടു. കൈ കൊണ്ട് എഴുതാന്‍ കഴിയാതെ ആയതോടെ ചില സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അന ബ്ലോഗെഴുതാന്‍ തുടങ്ങി. ഈ എഴുത്തുകളിലാണ് തനിക്ക് ദയാവധം അനുവദിക്കണമെന്ന് അന ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
advertisement
തുടര്‍ന്ന് പെറുവിലെ മനുഷ്യവകാശ ഓംബുഡ്‌സ്മാന്റെ സഹായത്തോടെ ദയാവധം ആവശ്യപ്പെട്ട് കൊണ്ട് അന സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിക്കുകയും കേസില്‍ അന വിജയിക്കുകയുമായിരുന്നു. വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയാണ് അന കോടതിയില്‍ ഹാജരായിരുന്നത്.
തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ഹര്‍ജി പരിഗണിക്കണമെന്നും അന കോടതിയോട് പറഞ്ഞു.
'' ഈ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ താങ്ങാനാകുന്നില്ല. അതിനാല്‍ ദയാവധം അനുവദിക്കണം. എന്റെ പ്രിയപ്പെട്ടവരോട് സമാധാനത്തോടെ വിടപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' എന്നും അന കോടതിയോട് പറഞ്ഞു.
കാനഡ, ബെല്‍ജിയം,സ്‌പെയിന്‍ തുടങ്ങി വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ദയാവധം നിയമവിധേയമാക്കിയിട്ടുള്ളത്. യുഎസിലെ ചില സംസ്ഥാനങ്ങളിലും ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയാണ് ദയാവധം നടപ്പാക്കുന്നത്.
advertisement
ലാറ്റിനമേരിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. കൊളംബിയയില്‍ 2015ലാണ് ദയാവധം നിയമവിധേയമാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇക്വഡോറും ദയാവധം നിയമവിധേയമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
വ‍‍‍‍‍‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സൈക്കോളജിസ്റ്റിന് ദയാവധം;പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement